Disqus Shortname

Breaking News

ക്ഷേത്ര നിര്‍മ്മാണവും ലൗജിഹാദും പറഞ്ഞു വോട്ടുനേടാന്‍ കേരളത്തില്‍ കഴിയില്ല: ബിനോയ് വിശ്വം


പത്തനംതിട്ട> നാനൂറ് വര്ഷം പഴക്കമുള്ള അയോധ്യയിലെ ബാബറി മസ്ജിദ് തകര്ത്ത് അതേ സ്ഥലത്ത് നിര്മ്മിക്കുന്ന ക്ഷേത്രത്തെക്കുറിച്ചും ലൗജിഹാദ് തടയാന് നിയമം നിര്മ്മിക്കുമെന്നും പറഞ്ഞാല് കേരളത്തില് വോട്ടുനേടാന് കഴിയില്ലെന്ന് യു പി മുഖ്യമന്ത്രി ആദിത്യ യോഗിനാഥും ബിജെപിയും മനസ്സിലാക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗവും എല്ഡിഎഫ് തെക്കന് മേഖല ജാഥ ക്യാപ്ടനുമായ ബിനോയ് വിശ്വം പറഞ്ഞു. പത്തനംതിട്ടയില് വാർത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജാഥ ഉദ്ഘാടനം ചെയ്യാന് യോഗി ആദിത്യനാഥിനെപോലെയുള്ള ഒരാളെ കൊണ്ടുവരാനുള്ള നീക്കം ബോധപൂര്വ്വമാണ്. ദളിതരെ കൂട്ടക്കൊല ചെയ്യുകയും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും പെണ്കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന സര്ക്കാരിന്റെ തലവനാണ് യോഗി ആദിത്യനാഥ്. ഫാസിസത്തിന്റെ ആധിപത്യം കേരളത്തിലും കൊണ്ടുവരാനുള്ള ഗൂഢ നീക്കമാണ് ഇതിലൂടെ ബിജെപി നടത്തുന്നത്.

പ്രായപൂര്ത്തിയായവരുടെ പ്രണയത്തില് മതം ഘടകമാകരുതെന്നാണ് നമ്മുടെ നിലപാട്. പ്രണയത്തിന്റെ അടിസ്ഥാനം മതമാകണമെന്നാണ് ആദിത്യനാഥ് പറയുന്നത്. ഇതാണ് യുപിയും കേരളവും തമ്മിലുള്ള വ്യത്യാസം.

രാമക്ഷേത്രശിലാ പൂജയില് സന്യാസിമാരെ കാഴ്ചക്കാരാക്കി പ്രധാനമന്ത്രി പൂജയുടെ നേതൃത്വം ഏറ്റെടുത്തത് രാഷ്ട്രത്തിന്റെ മതമായി ഹിന്ദുമതത്തെ വാഴ്ത്താനുള്ള ആര്എസ്എസ് ശ്രമത്തിന്റെ ഭാഗമാണ്. ബിജെപിക്കെതിരെയും കേന്ദ്ര സര്ക്കാരിനെതിരെയും കോണ്ഗ്രസ്സ് അരക്ഷരം മിണ്ടിയില്ല. യുഡിഎഫിന്റെ ജാഥ സമാപിച്ചപ്പോള് തന്നെ ബിജെപി ജാഥ ആരംഭിച്ചതും ഒരേ തീരുമാനത്തിന്റെ ഫലമാണ്. എല്ഡിഎഫ് വിരോധവും കള്ളപ്രചാരണങ്ങളുമാണ് ഇരുജാഥകളുടെയും ലക്ഷ്യം.

സംസ്ഥാനത്ത് എല്ഡിഎഫിന് അനുകൂലമായി രൂപംകൊള്ളുന്ന ജനപിന്തുണ യുഡിഎഫ് - ബിജെപി ക്യാമ്പുകളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. എല്ഡിഎഫ് തുടര് ഭരണം വേണമെന്ന ആവശ്യം ജനങ്ങളുടെ ഹൃദയമിടിപ്പായി മാറിക്കഴിഞ്ഞു. ഇതോടെ എന്ത് നുണപ്രചാരണങ്ങള്ക്കും ഇരുവരും തയ്യാറാകും. ആഴക്കടല് മത്സ്യബന്ധന മേഖലയില് എല്ഡിഎഫ് നയമാണ് സംസ്ഥാന സര്ക്കാരിനുള്ളത്. ആ നയം നിലനില്ക്കുവോളം ഒറ്റ മീനും വിദേശ കമ്പനി കേരള തീരത്തുനിന്നും പിടിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഉദ്യോഗാര്ത്ഥി സമരത്തിന്റെ പേരില് യുഡിഎഫ് കലാപത്തിന് ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തില് പങ്കെടുത്ത സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന് പറഞ്ഞു. പിഎസ് സി നിയമനം നിയമപരമായി നടക്കും. ഇന്ധനത്തിന്റെ അധിക തീരുവ കേന്ദ്ര സര്ക്കാരാണ് കുറക്കേണ്ടത്. ഇന്ധന വിലനിര്ണ്ണയത്തിനുള്ള അവകാശം എണ്ണകമ്പനികളില് നിന്നും എടുത്ത് മാറ്റണമെന്ന് ആരും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ആഴക്കടല് മത്സ്യബന്ധനത്തിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ വിവാദം പുതിയ ആരോപണങ്ങളുടെ ഭാഗമാണ്. ഈ മേഖലയില് മൂലധന ശക്തികളെ ഒഴിവാക്കണമെന്നുതന്നെയാണ് എല്ഡിഎഫ് നയം. ആരെങ്കിലുമായി ചര്ച്ചകള് നടത്തുവാന് കഴിയില്ലെന്നു പറയാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവരും പത്രസമ്മേളനത്തില് പ ങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3dGpTCF
via IFTTT

ليست هناك تعليقات